പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുന്ന നേരത്ത് അഭിപ്രായം പറയും. അഭിപ്രായം പറയാൻ പാടില്ലെന്ന് ആണെങ്കിൽ അറിയിച്ചാൽ മതി, പിന്നെ വായ തുറക്കുന്നില്ല. കെപിസിസിയില്‍ നിന്ന് കത്ത് കിട്ടുമ്പോള്‍ വിഷയത്തില്‍ പ്രതികരിക്കാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് രാഘവന്‍ പറഞ്ഞത്. വിമര്‍ശനത്തില്‍ തെറ്റില്ലെന്നും മുരളിധരന്‍ പറഞ്ഞു. 'ചില നോമിനേഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യമാണ് എം കെ രാഘവന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്
പലപ്പോഴും സിബിഐ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ കേസ് അവര്‍ക്ക് തന്നെ കയ്യിമാറി. ഇപ്പോള്‍ സിബിഐ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശമായ രീതിയില്‍ അടുത്തകാലത്തൊന്നും മറ്റൊരു കേസും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യോഗ്യതയുള്ളവര്‍ നേതൃസ്ഥാനങ്ങളിലേക്ക് എത്തിയെങ്കില്‍ മാത്രമേ പാര്‍ട്ടിയും വളരുകയുള്ളൂ. നേതൃസ്ഥാനങ്ങളിലേക്ക് ഒരാളെ മാറ്റി മറ്റൊരാളെ നിയോഗിക്കുമ്പോള്‍ യോഗ്യതയായിരിക്കണം മാനദണ്ഡം. ഇല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാടാകുമെന്നും മുരളിധരന്‍ കൂട്ടിച്ചേര്‍ത്തു.
എം എൽ എ ഓഫീസിലെ ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്ന് കെ മുരളിധരന്‍ എം പി പരിഹസിച്ചു. എം എല്‍ എക്കെതിരെ കെ പി സി സി ഇന്ന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മുരളിധരന്‍
തരൂര്‍ വരേണ്യവിഭാഗത്തിന്‍റെ പ്രതിനിധിയാണ് എന്ന പ്രസ്താവനയുമായി നേരത്തെ രാജസ്ഥാന്‍ മൂഖ്യമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയ മുതിര്‍ന്ന നേതാവുമായ അശോക് ഗെഹ്ലോട്ട് നേരത്തെ പറഞ്ഞിരുന്നു. ഇതിനു സമാനമായ പ്രസ്താവനയാണ് ഇപ്പോള്‍ കെ മുരളീധരനില്‍ നിന്നുണ്ടായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും
സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി ലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് വിവാദം സജീവമായത്. എം കെ മുനീര്‍ എം എല്‍ എയാണ് വിമര്‍ശനവുമായി ആദ്യം രംഗത്തെത്തിയത്. ഒരു പുരുഷന്‍ മറ്റൊരു
ആരെയും മാറ്റി നിര്‍ത്തുന്നതിനോട് തനിക്ക് അഭിപ്രായമില്ല. മുന്നണി വിട്ടുപോയവരെയും തിരികെ കൊണ്ടുവരണം. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വിലനല്‍കുകയും വേണം. രാജ്യം വളരെ പ്രതീക്ഷയോടെ കോണ്‍ഗ്രസിനെ നോക്കുന്ന സമയത്ത് ചെറിയ കാരണങ്ങളുടെ പേരില്‍ പ്രധാന യോഗങ്ങളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കരുത്. അത് ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടമാകുന്നതിന് കാരണമാകും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഉച്ചക്ക് 12 മണിയോടെയാണ് സോണിയാഗാന്ധി ഇഡി ഓഫീസിലെത്തിയത്. എ ഐ സി സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവർത്തകർക്ക് പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
കെ പി സി സി പുനഃസംഘടനാ പട്ടികയുടെ കരട് രൂപം കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. നിയുക്ത ജനറല്‍ ബോഡിയില്‍ 73 പുതുമുഖങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലാത്തവരെ മാറ്റി നിര്‍ത്തിയാണ് പട്ടിക പുതുക്കിയത്. നേരത്തേ 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
കെ വി തോമസ് മികച്ച ഒരു നേതാവാണ് അദ്ദേഹത്തെ അടച്ച് ആക്ഷേപിക്കുന്നതിനോട് വിയോജിപ്പുണ്ട്. അദ്ദേഹം ഓട് പൊളിച്ചല്ല പാര്‍ലമെന്‍റിലേക്ക് പോയത്. കെ വി തോമസ് തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല
അയക്കരുതെന്ന് ആവശ്യപ്പെട്ട് മുരളിധരന്‍ ഹൈക്കമാണ്ടിന് കത്ത് നല്‍കുകയും ചെയ്തു. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ നോമിനേറ്റ് ചെയ്ത എം ലിജുവിനെതിരെ കെ സി വേണുഗോപാൽ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികൾ എഐസിസിക്കും കത്തയച്ചു.
'ഇതുവരെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആരെയും പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആക്കാത്ത പാർട്ടിയാണ് സിപിഎം. അത് കോടിയേരിക്ക് അറിയാത്തതല്ല. ഇന്ന് ഇങ്ങനെയൊരു ചർച്ച കൊണ്ടുവന്നതിന്റെ പിന്നിൽ ഒരു ഗൂഢ ഉദ്ദേശ്യമുണ്ട്.
സിപിഎം സമ്മേളനങ്ങള്‍ക്ക് ആളുകള്‍ കൂടിയാല്‍ പൊലീസ് കണ്ണടക്കുകയാണ് ചെയ്യുന്നത്. പിണറായി സര്‍ക്കാരിന്‍റെ ഭരണം കഴിയുമ്പോഴേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വധ ശ്രമത്തിനായിരിക്കും കേസ് എടുക്കുക. പ്രതിഷേധിക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുരളിധരന്‍ പറഞ്ഞു.
അച്ഛന് എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടു പോകാനുള്ള കഴിവുണ്ടായിരുന്നു. അത്തരമൊരു കഴിവ് പിന്നെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനിലാണ്. അദ്ദേഹത്തിന് എല്ലാ മത വിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടു പോകാനുള്ള അസാധാരണ കഴിവാണുള്ളത്. അതേസമയം സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നത്.
ഡി സി സി നിയമനവുമായി നടന്ന പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അനില്‍ കുമാറിന് പുറത്ത് പോകേണ്ടി വന്നത്. മുതിര്‍ന്ന നേതാവെന്ന രീതിയിലുള്ള സമീപനമല്ല അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നുമുണ്ടായതെന്നും മുരളിധരന്‍ ആരോപിച്ചു. ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്.
കോണ്‍ഗ്രസില്‍ എല്ലാ നേതാക്കളും വാളെടുത്ത് ചാടിയാല്‍ വെളിച്ചപ്പാടാകാന്‍ സാധിക്കില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് കഴിയും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെ മുന്‍പോട്ട് പോകും. പാര്‍ട്ടിയില്‍ ആരെയും മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുടെ ഉപദേശവും, അവശ്യങ്ങളും പരിഗണിക്കുമെന്നും മുരളിധരന്‍ പറഞ്ഞു.
അതേസമയം, കണ്ണൂരില്‍ ഇന്ന് കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ കൂടികാഴ്ച നടത്തും. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടനത്തിനാണ് ഒത്തുചേരുന്നതെങ്കിലും പാര്‍ട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുതിയ ഫോര്‍മുല രൂപികരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.